കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പുറത്തുവന്നത്. കന്നട സൂപ്പർതാരം ദർശൻ ഒരു യുവാവിനെ അടിച്ചുകൊന്നു എന്ന വാർത്തയായിരുന്നു അത്. ഇതിൻറെ പേരിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിൻറെ പെൺ സുഹൃത്ത് ആണ് പവിത്ര ഗൗഡ. ഇവരുടെ ചിത്രങ്ങൾക്ക് താഴെ മോശം കമന്റിട്ട വ്യക്തിയായിരുന്നു രേണുക സ്വാമി. ഇതിൻറെ പക തീർക്കുവാൻ ആണ് ദർശൻ ഇയാളെ തന്റെ ഫാൻസ് അസോസിയേഷന്റെ സഹായത്തോടെ വിളിച്ചുവരുത്തി അടിച്ചു കൊന്നത് എന്നാണ് പോലീസ് പറയുന്നത്.
ഇപ്പോൾ മറ്റൊരു മരണം കൂടി സംഭവിക്കുകയാണ്. സൂപ്പർതാരത്തിന്റെ മാനേജർ ആയിരുന്ന ശ്രീധർ എന്ന വ്യക്തിയുടെ മരണമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ചയാളുടെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്. തൻറെ സഹോദരൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് ഇയാളുടെ സഹോദരി ഇപ്പോൾ മാധ്യമങ്ങളോട് പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ആയിരുന്നു ശ്രീധർ ഫാം ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. ആത്മഹത്യ ആണ് എന്നാണ് പോലീസ് പറയുന്നത്. മൃതദേഹത്തിന് അരികിൽ ഒരു വിഷക്കുപ്പിയും ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ ആത്മഹത്യാക്കുറിപ്പും ആത്മഹത്യക്ക് മുൻപ് റെക്കോർഡ് ചെയ്ത ഒരു വീഡിയോയും പുറത്തുവന്നിരുന്നു. അതേസമയം ആത്മഹത്യ ചെയ്യുക എന്നത് തൻറെ തീരുമാനമാണ് എന്നും ഇപ്പോൾ നടക്കുന്ന കൊലപാതക കേസുമായി ഇതിൽ ഒരു ബന്ധവുമില്ല എന്നും തന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുത് എന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
ബംഗളൂരുവിന് അടുത്ത് നടന് ഒരു ഫാം ഹൗസ് ഉണ്ട്. ഇവിടുത്തെ മാനേജർ ആണ് ശ്രീധർ. കൊലപാതക വാർത്ത പുറത്തുവന്നതിന്റെ സാഹചര്യത്തിൽ ഇയാളെ നടൻ ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് സംശയം എന്നാണ് ഇയാളുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞത്. ശക്തമായ അന്വേഷണം വേണം എന്നും സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആസ്വാഭാവിക മരണത്തിന് ആണ് പോലീസ് അന്വേഷണം രജിസ്റ്റർ ചെയ്തിരിക്കുന്നത്.